ഇടത്തമരുമോ വലതുമാറുമോ കടത്തനാടന്‍ മണ്ണ്?
ഏപ്രിൽ പോൾ/ വി കെ റോഷന്‍
ഇടതമര്‍ന്നു വലത്തു മാറി എന്നൊക്കെയാണ് വടക്കന്‍ കളരി മുറയിലെ വായ്ത്താരിയെങ്കിലും കളരിയുടെ ഈറ്റില്ലമായ വടകരയ്ക്ക് ഇടത്തോട്ടാണ് ചായ്വ് കൂടുതല്‍. കഴിഞ്ഞ രണ്ട് പ്രാവശ്യം തുടര്‍ച്ചയായി ഇടതു പക്ഷത്തിനു വേണ്ടി സി കെ നാണു മത്സരിച്ചു ജയിച്ചു പോരുന്ന വടകരയില്‍ പക്ഷെ ഇക്കുറി സ്ഥിതി പ്രവചനാതീതമാണ്.
കഴിഞ്ഞ പ്രാവശ്യം യു ഡി എഫ് ന്റെ ഭാഗമായിരുന്ന ജനതാദള്‍ യു എല്‍ ഡി എഫില്‍ ചേര്‍ന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയവും ഏറെ നിര്ണായകമായിരിക്കുകയാണ് വടകരയില്‍. യു ഡി എഫിന് വേണ്ടി സി കെ നാണുവിനോട് ഏറ്റുമുട്ടിയ മനയത് ചന്ദ്രന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി വരുമോ എന്നാണു ഏവരും ഉറ്റു നോക്കുന്നത്.
അതേസമയം യു ഡി എഫില്‍, കെ കെ രമ സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ ആര്‍എംപിക്ക് പിന്തുണ നല്‍കണം എന്ന വാദം ശക്തമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി ഫിനു രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിലും അതിലൂടെ കെ മുരളീധരന്റെ സാമാന്യം നല്ല രീതിയിലുയുള്ള വിജയത്തിനും ആര്‍ എം പിയുമായുള്ള നീക്കുപോക്കുകള്‍ സഹായിച്ചിരുന്നു എന്നതാണ് വസ്തുത. പക്ഷെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ചതിനാല്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സോഷ്യലിസ്‌റ് വളക്കൂറുള്ള മണ്ണാണ് വടകരയുടേത് . അവിഭക്ത കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്കുവേണ്ടി എം കെ കേളുവാണു 1957 ല്‍ ആദ്യമായി വടകര നിന്ന് ജയിച്ചത് . തുടര്‍ന്ന് പ്രജാ സോഷ്യലിസ്‌റ് പാര്‍ട്ടിക്ക് വേണ്ടി എം കൃഷ്ണന്‍ മൂന്നു തവണയും , ജനത പാര്‍ട്ടിക്ക് വേണ്ടി കെ ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി അഞ്ചുതവണയും എം എല്‍ എ ആയി . തുടര്‍ന്ന് ജനത ദളിലെ സി കെ നാണു 96 ലും 2001 ലും വിജയിച്ചെങ്കിലും പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് 2006 ല്‍ എം കെ പ്രേംനാഥിനോട് പരാജയപെട്ടു . പക്ഷെ 2011 ലും 2016 ലും സി കെ നാണു തന്നെ വീണ്ടും ജയിച്ചു നിയമസഭയിലെത്തി.
ഇടതു സര്‍ക്കാരിന്റെ വികസന മുന്നേറ്റങ്ങള്‍ തന്നെയാണ് വടകരയിലും എല്‍ ഡി എഫിന്റെ പ്രചരണായുധം . പക്ഷെ തൊട്ടടുത്ത മണ്ഡലമായ കുറ്റയാടി മണ്ഡലം പുതുതായി എല്‍ ഡി എഫില്‍ ചേര്‍ന്ന കേരളം കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കാന്‍ പോവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വടകരയിലെ അടിയൊഴുക്കുകളെ എങ്ങിനെയെല്ലാം ബാധിച്ചേക്കുമെന്ന ആശങ്ക രാഷ്ട്രീയ വൃത്തങ്ങളില്‍ പടരുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.