കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാന്‍ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കുന്നു
ബെംഗളൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ കവിയാത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ പരിശോധനകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മൈസൂരുവിനടുത്ത നഞ്ചന്‍കോടില്‍ പുതിയ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തുന്നു. മൈസൂരു ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് തീരുമാനം അറിയിച്ചത്.
മൈസൂരു ഉള്‍പ്പെടെ സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടം നിലവിലുള്ള അതിര്‍ത്തികളിലെ പരിശോധനക്ക് പുറമെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി നഞ്ചന്‍കോടില്‍ പ്രത്യേക പരിശോധന ചെക്ക് പോസ്റ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന കര്‍ണാടക ആര്‍ടിസികളിലെ ബസ് കണ്ടക്ടര്‍മാര്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ആര്‍ടി പിസിആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ കേരള, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂര്‍ കവിയാത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ഇതിനെ തുടര്‍ന്ന് ബാവലിയിലും, മൂലഹോളെയിലും, കുടക് കണ്ണൂര്‍ അതിര്‍ത്തിയിലും, കാസറഗോഡ് ദക്ഷിണ കന്നഡ അതിര്‍ത്തിയായ തലപ്പാടിയിലും, തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ അത്തിബലയിലും കര്‍ണാടകയുടെ ആരോഗ്യ- റവന്യൂ- പോലീസ് അധികൃതര്‍ കര്‍ശന പരിശോധന നടത്തിയിരുന്നു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സജ്ജമാക്കിയ പരിശോധന കേന്ദ്രങ്ങളില്‍ വെച്ച് ആര്‍ടി പിസിആര്‍ പരിശോധനക്ക് വിധേയമാക്കുകയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം വിടുകയുമാണ് ചെയ്യുന്നത്. അതേ സമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതില്‍ നിന്നും കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കാൻ പോകുന്നവർ, അടിയന്തിര വൈദ്യ ചികിത്സക്ക് പോകുന്നവർ, ഭരണഘടനാ പരമായ ചുമതലകൾ നിർവഹിക്കുന്നവർ, മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, രണ്ടു വയസിന് താഴെയുള്ള കുട്ടികൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.