മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ തൊട്ടടുത്തുള്ള ജ്വല്ലറിയില്‍ മോഷണം; കവര്‍ന്നത് 20 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍
ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വെള്ളി വസ്തുക്കളും അടക്കം 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. കടയുടെ 50 മീറ്റര്‍ അകലെയാണ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. 25 മീറ്റര്‍ ദൂരത്തില്‍ മറുവശത്ത് വനിതാ സ്റ്റേഷനും പിറക് വശത്ത് 25 മീറ്റര്‍ ദൂരത്തില്‍ ട്രാഫിക് സ്റ്റേഷനും സ്ഥിതി ചെയ്യുന്നുണ്ട്. പൊലീസിന്റെ മൂക്കിന്‍ തുമ്പത്ത് നടന്ന മോഷണം ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്.
നഗരത്തിലെ ശ്രീധര്‍ ഭട്ട് ആന്‍ഡ് ബ്രദേഴ്സ് എന്ന കെട്ടിടത്തിലുള്ള ശ്രീധര്‍ ഭട്ട് ജ്വല്ലറിയില്‍ ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. പ്രധാന റോഡിന്റെ വശത്താണ് ഈ കെട്ടിടമുള്ളത്. റോളിംഗ് ഷടര്‍ തുറന്ന് അതിനുള്ളിലെ സ്ലൈഡ് ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിലെ മറ്റ് മൂന്ന് ജ്വല്ലറികളില്‍ കൂടി മോഷണം നടന്നതായി റിപ്പോര്‍ടുകളുണ്ട്. സദാരി ജ്വല്ലേഴ്സ്, ശ്രീ നവമി ജ്വല്ലേഴ്സ്, ഹിരണ്യ മെഷീന്‍ കടിഗ് & ജ്വല്ലേഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നതായി പരാതിയുള്ളത്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.