തമിഴ്നാട് മലയാളി കോണ്‍ഗ്രസ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
ബെംഗളൂരു : തമിഴ്നാട് മലയാളി കോണ്‍ഗ്രസ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് നേതാവ് ഡോ. എ. ചെല്ലകുമാര്‍ എം.പി. ഉദ്ഘാടനം ചെയ്തു. അധികാരത്തിനു വേണ്ടി വര്‍ഗീയ ഫാസിസ്റ്റുകളുമായുള്ള കൂട്ടുകെട്ടിലൂടെ തമിഴ് മക്കളെ തകര്‍ക്കുവാനുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ പോരാടുവാന്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. എ ചെല്ലകുമാര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ. അബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹൊസൂര്‍ എം.എല്‍.എ. എസ്.എ. സത്യ, സ്ഥാനാര്‍ഥി വൈ. പ്രകാശ്, ഓള്‍ ഇന്ത്യ മലയാളി കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ സുനില്‍ തോമസ് മണ്ണില്‍, തമിഴ്നാട് മലയാളി കോണ്‍ഗ്രസ് പ്രസിഡന്റ് കെ. കരുണാകരന്‍, വര്‍ക്കിങ് പ്രസിഡന്റ് സി.എ. ഫെലിക്സ്, ജില്ലാനേതാക്കളായ മനോജ്കുമാര്‍, ജിംസണ്‍, ബാബു, ജെയ്സണ്‍, അജയന്‍, മാത്യുസ്, സുരേഷ്, അനീഷ്, സുരേന്ദ്രന്‍പിള്ള, സജീവ്, ശാലിനി, റോഷ്മി, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. തമിഴ്നാട് മലയാളി കോണ്‍ഗ്രസിന്റെ അംഗത്വവിതരണം ഡോ. എ. ചെല്ലകുമാര്‍ എം.പി. ജില്ലാ പ്രസിഡന്റ് പി.കെ. അബുവിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.