വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച; പത്തു പേര്‍ പിടിയിലായി
ബെംഗളൂരു: വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ പിടിയിലായി. ഇട്ടമാഡു സ്വദേശി നാഗേന്ദ്ര (30), ചിക്കലസാന്ദ്ര സ്വദേശി ഹേമന്ത് (22), ഭദ്രാവതി സ്വദേശികളായ ഹനുമെഗൗഡ (28) ധര്‍മ്മരാജ് (28), ശേഷാദ്രിപുരം സ്വദേശി സുരേഷ് (33), ഡി ജെ ഹള്ളി സ്വദേശി സതീഷ് (30), കെജി ഹള്ളി സ്വദേശി പാര്‍ത്ഥിപന്‍ (25) ദൊഡ്ഡമാവള്ളി സ്വദേശി ഇമ്രാന്‍ പാഷ (32), മൈസൂരു റോഡ് സ്വദേശി നയാസ് പാഷ (35) കെങ്കേരി സ്വദേശി സയ്യദ് സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഇവരുടെ നേതാവ് നാഗേന്ദ്ര അടക്കമുള്ള പത്തംഗ സംഘം ഒളിവിലായിരുന്നു.
ഈ മാസം ആറിനായിരുന്നു സംഭവം. സിഐഡി ഹെഡ് കോണ്‍സ്റ്റബിളായ പ്രശാന്ത് കുമാറിന്റെ ബൈരഗൗഡ ലേ ഔട്ടിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഭാര്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കവരുകയായിരുന്നു. പ്രശാന്ത് പറഞ്ഞു വിട്ടതെന്ന് പറഞ്ഞാണ് നാഗേന്ദ്ര വീട്ടിലെത്തിയത്. സമീപ പ്രദേശങ്ങളില്‍ പൂ വില്‍പ്പന നടത്തിയിരുന്ന നാഗേന്ദ്രനെ പരിചയമുള്ളതിനാല്‍ വീട്ടമ്മ വാതില്‍ തുറന്ന് കൊടുക്കുകയായിരുന്നു. വാതില്‍ തുറന്നതോടെ ബാക്കിയുള്ളവരും വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയും വീട്ടമ്മയെ കത്തികാട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവുമെടുത്ത് കടന്നു കളകയുകയുമായിരുന്നു.
നാഗേന്ദ്രയെ വീട്ടമ്മ തിരിച്ചറിഞ്ഞതാണ് അന്വേഷണ സംഘത്തിന് സഹായമായത്. ആന്ധ്രയില്‍ ഇതേ സംഘത്തിന്റെ പേരില്‍ കേസുകളുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഇവര്‍ ഇത്തരത്തിലുള്ള മറ്റു കുറ്റകൃത്യങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.