എംഎംഎ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കും
ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് (എംഎംഎ) കീഴിലുള്ള പള്ളികളിലും സ്ഥാപനങ്ങളിലും ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് എംഎംഎ പ്രസിഡണ്ട് എന്‍എ മുഹമ്മദ്, ഖത്തീബ് സെയ്തു മുഹമ്മദ് നൂരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കോവിഡ് വ്യാപനം ശക്തമായി തിരിച്ചു വന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ബറാഅത്ത് രാവു പോലുള്ള ശ്രേഷ്ടതയുള്ള രാത്രികളിലും സമയങ്ങളിലും പള്ളികളില്‍ ആളുകളെ സംഘടിപ്പിച്ചു കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനകളും ആരാധനാ കര്‍മ്മങ്ങളും നടത്തുന്നത് ഒഴിവാക്കപ്പെടണമെന്നും, സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങളും മുന്‍ കരുതലുകളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളികളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുകയാണ് ഈ സാഹചര്യത്തില്‍ അഭികാമ്യമെന്നും, മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ പള്ളികളിലും സ്ഥാപനങ്ങളിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതുപോലുള്ള ചടങ്ങുകള്‍ ഉണ്ടായിരിക്കില്ലെന്നും അതുകൊണ്ട് എല്ലാവരും പ്രാര്‍ത്ഥനകളും മറ്റ് കര്‍മ്മങ്ങളും അവരവരുടെ വീടുകളില്‍ വെച്ച് തന്നെ ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.