കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ്: ബെളഗാവിയിലും ബസവ കല്യാണിലും ബി ജെപി മുന്നില്‍, മസ്‌കിയില്‍ കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ബെളഗാവി ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മംഗള അംഗദിയും, ബസവകല്യാണ്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശരണു സല്‍ഗാറും, മസ്‌കി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബസന ഗൗഡ തുര്‍വിഹാലും മുന്നിട്ടു നില്‍ക്കുന്നു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ 12 മണിയോടെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മംഗള അംഗദി 9458 വോട്ടുകള്‍ക്കും, ശരണു സല്‍ഗാര്‍ 7152 വോട്ടുകള്‍ക്കും ബസന ഗൗഡ 12987 വോട്ടുകള്‍ക്കുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ബെളഗാവിയിൽ വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സതീഷ് ജാർക്കി ഹോളിയായിരുന്നു മുന്നിൽ. പിന്നീട് മംഗള അംഗദി വ്യക്തമായ ഭൂരിപക്ഷം നേടുകയായിരുന്നു.
ബസവകല്യാണിൽ കോൺഗ്രസിൻ്റെ മാല ബി നാരായണറാവുവിനെതിരെ ശരണു സൽഗാറും ആദ്യ റൗണ്ട് പൂർത്തിയാക്കിയപ്പോൾ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. വിജയം ശരണു സൽഗാര്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. മസ്കിയിൽ ബിജെപി സ്ഥാനാർഥി പ്രതാപ ഗൗഡ പട്ടീലാണ് രണ്ടാം സ്ഥാനത്ത്.
വൈകുന്നേരം 4 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ 17 നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.