Follow the News Bengaluru channel on WhatsApp

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ബെളഗാവിയില്‍ മംഗള അംഗദി, ബസവകല്യാണില്‍ ശരണു സലഗാര്‍, മസ്‌കിയില്‍ ബസവനഗൗഡ തുര്‍വിഹാല്‍

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്നിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടില്‍ ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു. ബെളഗാവി ലോക്‌സഭാ മണ്ഡലത്തിലേക്കും ബസവകല്യാണ്‍, മസ്‌കി നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബെളഗാവി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മംഗള അംഗദി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സതീഷ് ജാര്‍ക്കിഹോളിയെയാണ് മംഗള പരാജയപ്പെടുത്തിയത്. വിജയിച്ചുവെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയാത്തതും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും ബിജെപി ക്യാമ്പില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. ബെളഗാവിയില്‍ നിന്നുള്ള എം പി യും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ സുരേഷ് അംഗദി 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 3.91 ലക്ഷം വോട്ടുകള്‍ക്കാണ് ജയിച്ചത്. തെരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 5240 ആണ് മംഗള അംഗദിയുടെ ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്ക് പുറത്തുവന്നിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം മംഗള അംഗദി 440327 (43.1%) വോട്ടുകളും, സതീഷ് ജാര്‍ക്കിഹോളി 435087 (42.56%) വോട്ടുകളും നേടി.

ബസവകല്യാണ്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിയുടെ ശരണു സലഗാര്‍ അട്ടിമറി വിജയം നേടി.  20448 വോട്ടുകള്‍ക്കായിരുന്നു ശരണു സലഗാറിന്റെ വിജയം. സലഗാര്‍ 70556 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി മാല നാരായണ റാവു 50108 വോട്ടുകള്‍ നേടി. ജെഡിഎസ് സ്ഥാനാര്‍ഥി സയദ് അലി 11390 വോട്ടുകള്‍ നേടി.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ റാവുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ബി നാരായണ റാവുവിന്റെ ഭാര്യയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മാല നാരായണ റാവു.

മസ്‌കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസനഗൗഡ പാട്ടീല്‍ വിജയിച്ചു. 30577 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബസന ഗൗഡ 86222 വോട്ടുകള്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ ബി ജെപി സ്ഥാനാര്‍ഥി പ്രതാപ ഗൗഡ പാട്ടിലിന് ലഭിച്ചത് 55645 വോട്ടുകള്‍ ആണ്. 2016-ല്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എ മാരില്‍ ഒരാളാണ് പ്രതാപചന്ദ്ര പാട്ടീല്‍. ബിജെപി സര്‍ക്കാറില്‍ മന്ത്രി സ്ഥാനം പ്രതീക്ഷിച്ചായിരുന്നു കൂറുമാറിയത്. എന്നാല്‍ സ്പീക്കര്‍ അയോഗ്യനാക്കിയതോടെ വീണ്ടും തെരഞ്ഞടുപ്പിനെ നേരിടേണ്ടിവരികയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.