Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ കോവിഡ് കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായി ബിജെപി എംപി തേജ്വസി സൂര്യ

ബെംഗളൂരു : ബെംഗളൂരുവില്‍ കോവിഡ് കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായി ബെംഗളൂരു സൗത്തില്‍ നിന്നുള്ള ലോക് സഭാ അംഗവും ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജ്വസി സൂര്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിബിഎംപിയിലെ ചില ഉദ്യോഗസ്ഥരും ചില ആശുപത്രികളും സോണല്‍ ഹെല്‍പ്പ് ലൈനുകളും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് ഇത് നടക്കുന്നതെന്നും തേജ്വസി സൂര്യ ആരോപിച്ചു. തന്റെ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതായും എംപി പറഞ്ഞു.

കിടക്ക ഒഴിവുണ്ടെന്ന് അറിയുമ്പോള്‍ തന്നെ കിടക്കകളുടെ ചുമതല നിര്‍വഹിക്കുന്ന ജീവനക്കാരന്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളുടെ പേരില്‍ ബുക്ക് ചെയ്തിടുകയും പിന്നീട് തന്റെ സ്വാധീനത്തില്‍പ്പെട്ട മറ്റൊരു രോഗിക്ക് കിടക്ക അനുവദിച്ചു നല്‍കുകയാണെന്നും എം പി ആരോപിച്ചു. അതു കൊണ്ടു തന്നെ ആശുപത്രി ചികിത്സ അത്യാവശ്യമായ ഒരു രോഗിക്ക് കിടക്ക ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കാറില്ലെന്നും എം പി പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ബൊമ്മനഹള്ളി എംഎൽഎ സതീഷ് റെഡ്ഡി, ബസവനഗുഡി എംഎൽഎ രവി സുബ്രഹ്മണ്യ, ചിക് പേട്ട് എംഎൽഎ ഉദയ ഗരുഡാചാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തേജസ്വി സൂര്യയുടെ ആരോപണം വിവാദമായതോടെ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമീഷണർ കമാൽ പന്ത് പറഞ്ഞു. കിടക്കകൾ അനുവദിക്കുന്നതിൽ ഉണ്ടായ വിശ്വാസ വഞ്ചനക്കും തട്ടിപ്പിനുമെതിരെ ജയനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കമീഷണർ ട്വീറ്റ് ചെയ്തു.

കിടക്കകൾ അനുവദിക്കുന്നതിലെ ക്രമക്കേടുകൾക്കെതിരെ പോലീസ് സ്വീകരിച്ച സത്വര നടപടിയെ എംപി സ്വാഗതം ചെയ്തു. എംപിയുടെ പത്രസമ്മേളനത്തിന് മുമ്പ് ബിബിഎംപിയുടെ വെബ് പോർട്ടലിൽ സർക്കാർ ക്വാട്ടയിലെ കിടക്കകളുടെ എണ്ണം പൂജ്യമായിരുന്നു. സംഭവം ചർച്ചയായതോടെ ഒഴിവുള്ള സർക്കാർ കിടക്കകളുടെ എണ്ണം ഒറ്റയടിക്ക് 1504 ആയി ഉയർന്നെന്നും സൂര്യ ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.