ബ്ലാക്ക് ഫംഗസ്; ബൗറിംഗ് ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍
ബെംഗളൂരു: കോവിഡ് രോഗബാധിതരില്‍ പ്രത്യക്ഷമാകുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗത്തിന് ബൗറിംഗ് ആന്റ് ലേഡി കഴ്‌സണ്‍ ആശുപത്രിയില്‍ ചികിത്സയാരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ചികിത്സ രീതികള്‍ തീരുമാനിക്കാനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇഎൻടി വിഭാഗം തലവൻ ഡോ. എച്ച്. സതീഷാണ് വിദഗ്ധ സമിതിക്ക് നേതൃത്വം നൽകുന്നത്. ചികിത്സക്കായി ആംഫോട്ടെറിസിൻ ബിയുടെ 20000 വയലുകൾ സർക്കാർ ഓർഡർ നൽകിയതായും മന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ ഏഴ് ആഴ്ച്ചകളോളം വേണ്ടിവരുന്ന തുടര്‍ ചികിത്സക്കായി 2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ ചിലവ് വരുന്നുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ച് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കുന്നതടക്കമുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.