Follow the News Bengaluru channel on WhatsApp

കോവിഡ് ബാധിച്ച് ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബെംഗളൂരുവില്‍ മരിച്ചു. തൃശ്ശൂര്‍ മുള്ളൂര്‍ക്കര പുളിക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ ശ്രീ മൂകാംബിക ഭവനത്തിലായിരുന്നു താമസം. ബെംഗളൂരു ടി സി പാളയത്തെ ശ്രീഹരി ഫുഡ്‌സ് പ്രോഡക്ട് ഉടമയാണ്.

കോവിഡ് ബാധിച്ച് ഗുരതരാവസ്ഥയിലായിരുന്നതിനാല്‍ കഴിഞ്ഞ ഒരാഴ്ചയയായി കല്യാണ്‍ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ബെംഗളൂരു കേരള സമാജം ഈസ്റ്റ് സോണ്‍, ബെംഗളൂരു മുത്തപ്പന്‍ സേവാ ട്രസ്റ്റ് എന്നിവ അടക്കമുളള സംഘടനകളുമായി സഹകരിച്ചിരുന്ന രാധാകൃഷ്ണന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി ബെംഗളൂരുവിലായിരുന്നു താമസം. ഭാര്യ : ജയന്തി. മക്കള്‍ : ശ്രീഹരി, മണികണ്ഠന്‍. സംസ്‌കാരം സ്വദേശമായ മുള്ളൂര്‍ക്കരയില്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.