ബ്യാരി ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫ. ബി എം ഇച്ചിലംകോട് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ബ്യാരി ഗവേഷകനുമായ പ്രൊഫ. ബി എം ഇച്ചിലംകോട് അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 84 വയസായിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കോളേജുകളില്‍ അധ്യാപകനായിരുന്നു. വിരമിച്ച ശേഷം മംഗളൂരുവിലെ അത്താവര്‍ നന്ദിഗുഡ്ഡെയിലായിരുന്നു താമസം. കാസറഗോഡ് ജില്ലയിലെ ഇച്ചിലംകോടില്‍ 1931 മാര്‍ച്ച് 2 നാണ് ജനനം.
ബ്യാരി സമൂഹത്തെ കുറിച്ചുള്ള പഠന ഗവേഷണങ്ങളിലൂടെയാണ് ഇച്ചിലംകോട് അറിയപ്പെടുന്നത്. 150 ഓളം ചെറുകഥകള്‍, 200 ലേറെ കവിതകള്‍, 25 ഓളം ഹാസ്യ ലേഖനങ്ങള്‍, 800 ഓളം ഉപന്യാസങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. ദിവ്യദര്‍ശന, സിവിലൈസേഷന്‍ ഓഫ് ആന്‍ഷ്യന്റ് വേള്‍ഡ്, ഇന്ത്യാ ടുഡെ തുടങ്ങിയവ പ്രമുഖ കൃതികളാണ്. മൊയിന്‍കുട്ടി വൈദ്യരുടെ കാല്‍പനിക ഇതിഹാസ കാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്സുനുല്‍ ജമാല്‍ കന്നഡ ഭാഷയിലേക്ക് ബദറുല്‍ മുനീര്‍ ഹുസ്സുനുല്‍ ജമാല്‍ പ്രണയ കാവ്യ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കര്‍ണാടക ബ്യാരി അക്കാഡമി പുറത്തിറക്കിയ ദി ബ്യാരീസ് ഓഫ് തുളുനാട് (തുളുനാടിന മുസ്ലീമറു) എന്ന ഗവേഷണ ഗ്രന്ഥവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഉഡുപ്പിയില്‍ 2001 ല്‍ നടന്ന മൂന്നാം ബ്യാരി സാഹിത്യ സമ്മേളത്തില്‍ അധ്യക്ഷനായിരുന്നു. ബ്യാരി -കന്നഡ ഇംഗ്ലീഷ് നിഘണ്ടുവിന്റെ എഡിറ്ററായിരുന്നു. 1975-ല്‍ ദിവ്യദര്‍ശന(ഖുറാന്‍ കാവ്യം)ത്തിനടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.