നാസയിലേക്കുള്ള യാത്ര വിമാനകമ്പനി മുടക്കി; ബെംഗളൂരുവിലെ കൗമാരക്കാരന് 1.6 ലക്ഷം നഷ്ടപരിഹാരം
ബെംഗളൂരു: നാസയിലേക്കുള്ള സ്വപ്ന യാത്ര മുടക്കിയ വിമാനകമ്പനിക്കെതിരെ കോടതി കയറിയ കൗമാരക്കാരന് ജയം. ബെംഗളുരു മുന്നേക്കോല സ്വദേശി കെവിൻ മാർട്ടിന് 1.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നീണ്ട നിയമയുദ്ധത്തിന് ഒടുവിൽ ഇൻഡിഗോ എയർലൈൻസിനോട് ബെംഗളൂരു ഉപഭോക്ത്യ കോടതി നിർദേശിച്ചു. ഒപ്പം വിമാനടിക്കറ്റിന്റെ തുകയായ 8656 രൂപ പലിശസഹിതം നൽകണം.
2019 ആഗസ്റ്റ് പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ആ വർഷത്തെ ജെ.ഇ.ഇ പരീക്ഷയിൽ കർണാടകയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു കെവിൻ. ഐ.ഐ.ടി ഗുവാഹത്തി സംഘടിപ്പിച്ച മൽസരത്തിൽ ഒന്നാമതെത്തിയതിനാണ് നാസ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചത്. ആഗസ്റ്റ് പത്തിന് രാവിലെ ചെന്നെയിൽ നിന്ന് ദൽഹിയിലേക്കും ഉച്ചതിരിഞ്ഞ് ബാൾട്ടി മൂറിനുള്ള വിർജിൻ അത്ലാന്റിക്ക് വിമാനത്തിൽ പോകാനുമായിരുന്നു പദ്ധതി. ചെക്ക് ഇൻ ചെയ്തപ്പോൾ പൂജ്യം പ്രിന്റ് ചെയ്ത ബോർഡിങ്ങ് പാസാണ് നൽകിയത്. തുടർന്ന് വിമാനം ഫുൾ ആണെന്നും പോകാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. നാസയിൽ നിന്നുള്ള ക്ഷണപത്രമടക്കം കാണിച്ചപ്പോൾ ഉച്ചക്ക് ശേഷമുള്ള വിമാനത്തിൽ വിടാമെന്ന് പറഞ്ഞെങ്കിലും ദൽഹിയിൽ നിന്നുള്ള വിമാനം ലഭിക്കില്ലെന്നതിനാൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.