Follow the News Bengaluru channel on WhatsApp

ബെംഗളൂരു നോര്‍ത്ത് സര്‍വകലാശാലയില്‍ കോവിഡ് ക്വാട്ട ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് സര്‍വകലാശാലയില്‍ കോവിഡ് ക്വാട്ട ഏര്‍പ്പെടുത്തുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കള്‍ക്കാണ് ക്വാട്ട ഏര്‍പ്പെടുത്തുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലയുടെ 26 പിജി കോഴ്‌സുകളിലും ഒരു സീറ്റ് വീതം കോവിഡ് ക്വാട്ടയില്‍ നീക്കിവെക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്താഴ്ച ചേരുന്ന സിണ്ടിക്കേറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഈ നിര്‍ദേശം പരിഗണയില്‍ വന്നതെന്നും വൈസ് ചാന്‍സ്ലര്‍ ടി ഡി കെംപരാജു പറഞ്ഞു. കോവിഡ് കാരണം മാതാപിതാക്കൾ മരിച്ച എത്ര കുട്ടികളുണ്ടെന്നുള്ള കണക്കുകൾ സർവകലാശാലക്ക് ലഭിച്ചിട്ടില്ലെന്നും ഇത് ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എൻഎസ്എസ്, എൻസിസി, ഭിന്നലിംഗം, ഒറ്റപെൺമക്കൾ എന്നിവർക്ക് സർവകലാശാലയിൽ പ്രത്യേക ആനുകൂല്യം അനുവദിക്കുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.