Follow the News Bengaluru channel on WhatsApp

ബെംഗളൂരു കൂട്ട ബലാത്സംഗ കേസ്: പോലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കാലിന് വെടിവെച്ച് പിടികൂടി, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി 

ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ വെച്ച് കൂട്ട ബലാത്സത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. പ്രതിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായി എത്തിയ പോലീസ് സംഘത്തെ കണ്ടതോടെ ഇയാള്‍ പോലീസിനെ ആക്രമിച്ചു. ഇതോടെ ഇയാളുടെ കാലിന് വെടിവെച്ച് പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. രാംപുരയില്‍ വെച്ചാണ് പിടികൂടിയത്. ഷുഭോജ് എന്ന യുവാവാണ് അറസ്റ്റിലായത്. അക്രമത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. ഒരാള്‍ കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇവരില്‍ 2 പേര്‍ സ്ത്രീകളാണ്.

ബംഗ്ലാദേശിലെ ധാക്കാ സ്വദേശിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള സ്ത്രീയാണിതെന്ന് കരുതി അസം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീഡിയോയില്‍ കാണുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അസം പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പിന്നീട് വ്യക്തമായി. ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

പ്രതികളില്‍ ഏറെ പേരും ബംഗ്ലാദേശികളാണ്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പിഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതികള്‍ കേരളം, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ രണ്ടാം പ്രതിയായ അന്‍വര്‍ ഷേക്ക് സെക്‌സ് റാക്കറ്റിന്റെ തലവന്‍ എന്നാണ് നിഗമനം. പീഡനത്തിനിരയായ യുവതിയും ഇതേ റാക്കറ്റിന്റെ ഭാഗമായിരുന്നുവെന്നും പിന്നീട് യുവതി സംഘവുമായി തെറ്റി കോഴിക്കോട് മസാജ് പാര്‍ലര്‍ തുടങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.