മൂന്ന് മാസത്തിനകം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ബിബിഎംപി
ബെംഗളൂരു: മൂന്നു മാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ബിബിഎംപി ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. 60 വയസിന് മുകളില്‍ പ്രായമുള്ള 80 ശതമാനം പേരിലും 45 ന് മുകളിലുള്ള 45 ശതമാനം പേര്‍ക്കും ഇതിനകം വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പട്ടിക ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം ഒരു ലക്ഷം പേരില്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്ത നല്‍കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണന വിഭാഗങ്ങളെ കൂടാതെ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയ ശേഷം വാര്‍ഡ് തലത്തില്‍ മാസ് വാക്‌സിനേഷന്‍ സംഘടിപ്പിക്കും. നഗരത്തില സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാകും ഇത് നടപ്പിലാക്കുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പ്രതിദിന കുത്തിവെപ്പുകള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും. പ്രതിദിനം 50000 കുത്തിവെപ്പുകള്‍ സ്വകാര്യ ആശുപത്രികളില്‍ ഏര്‍പ്പെടുത്തും. ബെംഗളൂരുവിലെ പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും ഓരോ ടെസ്റ്റിങ്ങ് യൂണിറ്റുകളിലും പ്രതിദിനം കുറഞ്ഞത് 100 പേരെ വീതം പരിശോധനക്ക് വിധേയരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും കമീഷണര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.