വൈവാഹിക പോര്‍ട്ടല്‍ വഴി തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ
ബെംഗളൂരു: വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ടയാള്‍ യുവതിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സൗത്ത് ബെംഗളൂരുവിലെ രാഘവേന്ദ്ര ലേ ഔട്ട് സ്വദേശിയായ 31 കാരിയാണ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയത്.
ബെംഗലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് യുവതി. ഈ വര്‍ഷം ജനുവരിയിലാണ് യുവതി പോര്‍ട്ടലില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് പ്രേം ബസു എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും വിവാഹാലോചന വന്നു. ലണ്ടനിലാണ് താന്‍ ഉള്ളതെന്നും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും പ്രേം ബസു യുവതിയെ അറിയിച്ചു. കുറച്ചു ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നും യുവതിയെ തേടി ഒരു അജ്ഞാത നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ എത്തി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പ്രേം ബസു വന്നിരിക്കുന്നതെന്നും രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി രൂപ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമാണ് അജ്ഞാതന്‍ അറിയിച്ചത്. പ്രേം ബസുവിനെ വിട്ടുകിട്ടാന്‍ വിവിധ ഓഫീസുകളിലേക്ക് പണമയച്ചു കൊടുക്കാനും വിളിച്ച ആള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി പലതവണകളായി 10,13,500 രൂപ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് പ്രേം ബസുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ചിഡ് ഓഫ് ആയിരുന്നു. താന്‍ കബളിക്കപ്പെട്ടെന്ന് ഉറപ്പായതോടെയാണ് യുവതി സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.