കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി
ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 30 പൈസ നിരക്കിലാണ് വര്‍ധന. സംസ്ഥാനത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികള്‍ക്കും ഇതു ബാധകമെന്ന് കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ വ്യക്തമാക്കി. ഇതു പ്രകാരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജില്‍ 3.84 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. വൈദ്യുതിയുടെ ഉല്‍പാദന ചെലവിലെ വര്‍ധനവും കോവിഡ് മഹാമാരി മൂലം വൈദ്യുതി വിതരണ കമ്പനികള്‍ക്കുണ്ടായ നഷ്ടവും പരിഗണിച്ചാണ് വര്‍ധനക്ക് അംഗീകാരം നല്‍കിയതെന്ന് കമീഷന്‍ പറഞ്ഞു.
നിരക്കു വര്‍ധന എപ്രില്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. ഏപ്രില്‍ മുതല്‍ രേഖപ്പെടുത്തിയ നിരക്കില്‍ പുതിയ നിരക്കു പ്രകാരമുള്ള തുക കൂട്ടിച്ചേര്‍ക്കും. ലോക് ഡൗണിനെ തുടര്‍ന്നുള്ള പ്രയാസം പരിഗണിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലെ നിരക്ക് വര്‍ധനവിന്റെ കുടിശ്ശിക തുക ഒക്ടോബര്‍ – നവംബര്‍ മാസത്തെ ബില്ലിനൊപ്പമായിരിക്കും ഈടാക്കുക. ഇതിന് പ്രത്യേക പലിശ ഈടാക്കില്ലെന്നും കമീഷന്‍ പറഞ്ഞു.
സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി വിതരണകമ്പനികള്‍ യൂണിറ്റിന് 1.35 രൂപ വീതമായിരുന്നു വര്‍ധന (17.31 ശതമാനം) ആവശ്യപ്പെട്ടത്. കമീഷന്‍ പറഞ്ഞു.
അതേ സമയം വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് കര്‍ണാടകയിലെ ജനങ്ങള്‍ക്കുള്ള ഷോക്കാണെന്നും മഹാമാരിക്കാലത്ത് ഈ തീരുമാനം ദുരന്തമായി തീരുമെന്നും സിദ്ധരമായ ട്വീറ്റ് ചെയ്തു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.