ബ്രാഹ്മണിസത്തിനെതിരെ ട്വിറ്ററില്‍ പരാമര്‍ശം; നടന്‍ ചേതനെതിരെ കേസ്
ബെംഗളൂരു: ബ്രാഹ്മണിസത്തിനെതിരെ ട്വിറ്ററില്‍ വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പോലീസ് കേസെടുത്തു. വിപ്ര യുവ വേദികെ ഭാരവാഹിയായ പവന്‍കുമാര്‍ ശര്‍മയുടെ പരാതിയിലാണ് ബെംഗളൂരു ബസവനഗുഡി പോലീസ് കേസെടുത്തത്. ചേതന്റെ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ബ്രാഹ്മണ ബോര്‍ഡ് ചെയര്‍മാന്‍ എച്ച്. എസ്. സച്ചിദാനന്ദ മൂര്‍ത്തിയാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ സത്തയ്ക്ക് എതിരാണ് ബ്രാഹ്മണിസം. നമ്മള്‍ അതിനെ പിഴുതെറിയണം. എല്ലാവരും തുല്യരായി ജനിക്കുമ്പോള്‍ ബ്രാഹ്മണന്‍മാര്‍ മാത്രം ഉന്നതരെന്നും മറ്റുള്ളവരെല്ലാം താഴ്ന്നവരെന്നും പറയുന്നതിലും വലിയ അസംബന്ധം വേറെയില്ലെന്നും ഇത് വന്‍ തട്ടിപ്പാണെന്നുമാണ് ചേതന്‍ ട്വീറ്റ് ചെയ്തത്. അംബേഡ്കറുടെയും പെരിയാറിന്റേയും പേര് ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. അതേ സമയം താന്‍ ബ്രാഹ്മണര്‍ക്കെതിരല്ലെന്നും ബ്രാഹ്മണിസം തീര്‍ക്കുന്ന ജാതീയതയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും ചേതന്‍ പറഞ്ഞു. അംബേഡ്കറിന്റേയും പെരിയാറിന്റേയും ഇത്തരം വാക്കുകള്‍ ഓണ്‍ലൈനിലും പുസ്തകങ്ങളിലും ലഭ്യമാണെന്നും താനത് ചൂണ്ടികാട്ടുക മാത്രമാണ് ചെയ്തതെന്നും ചേതന്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.