പെന്തക്കോസ്ത് മിഷന്‍ ബെംഗളൂരു സെന്ററിലെ രണ്ടു പാസ്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു
ബെംഗളൂരു: തമിഴ്നാട് തിരുപ്പത്തൂര്‍ ആംപൂരിന് സമീപം വെള്ളങ്കി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പാസ്റ്റര്‍മാര്‍ മരിച്ചു. ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ബെംഗളൂരു സെന്റര്‍ പാസ്റ്റര്‍ വിക്ടര്‍ മോഹന്‍ (63), അസിസ്റ്റന്റ് പാസ്റ്റര്‍ എ ദാവീദ് (53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന എല്‍ഡര്‍ സാംസണ്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ആംബൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഭയുടെ ചെന്നൈയിലെ അഡയാര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി. ജോണ്‍സണിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്ത് ബെംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
തമിഴ്നാട് ചെയ്യാര്‍ പെരുംകട്ടൂര്‍ സ്വദേശിയാണ് പാസ്റ്റര്‍ വിക്ടര്‍ മോഹന്‍. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ സഭയുടെ ശുശ്രൂഷകനും കണ്‍വെന്‍ഷന്‍ പ്രസംഗകനുമായിരുന്നു. പാസ്റ്റര്‍ എ ദാവീദ് തിരുപ്പൂര്‍ സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടോളം സഭയിലെ ശുശ്രൂഷകനാണ്.
മൃതദേഹങ്ങള്‍ ആംപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബെംഗളൂരുവിലെത്തിച്ചു.ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഹെന്നൂര്‍ – ബാഗലൂര്‍ റോഡിലെ ഗധലഹള്ളി ടി.പി.എം. സഭാഹാളിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹെഗ്‌ഡെ നഗര്‍ സെമിത്തേരിയില്‍ നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.