കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്; കര്‍ണാടക ആറാം സ്ഥാനത്ത്
ബെംഗളൂരു: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ കര്‍ണാടക ആറാം സ്ഥാനത്തെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. ചിക്കബെല്ലാപുരയില്‍ ജെയിന്‍ മിഷന്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതിനകം അമ്പതോളം വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിന് പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, തുടങ്ങിയവയും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്‍ കുത്തിവെപ്പുകള്‍ ത്വരിതഗതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മാത്രം 30 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. വിവിധ കമ്പനികളില്‍ നിന്നുമായി മൂന്ന് കോടി വാക്‌സിനുകള്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ സംസ്ഥാനം റദ്ദാക്കിയതായും മന്ത്രി പറഞ്ഞു. 18 നും 44 നും ഇടയിലുള്ളവര്‍ക്ക് കേന്ദ്രം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമാക്കിയതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ ബെംഗളൂരു അടക്കമുള്ള 19 ജില്ലകളില്‍ അണ്‍ലോക് പ്രഖ്യാപിച്ചതിനാല്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അണ്‍ലോക് നടപടകള്‍ ആരംഭിക്കുന്ന ജില്ലകളിലേക്ക് മറ്റിടങ്ങളില്‍ നിന്നും വരുന്നവര്‍ക്കും നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കും പരിശോധകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.