സാനിറ്റൈസറുണ്ടാക്കുന്ന സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു
പത്തനാപുരം: സാനിറ്റൈസറുണ്ടാക്കുന്ന സ്പിരിറ്റ് കഴിച്ച് രണ്ടുപേര്‍ മരിച്ചു. കടുവാത്തോട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ പ്രസാദ്(50), ചെളിക്കുഴി മുരുകാനന്ദന്‍(53) എന്നിവരാണ് മരിച്ചത്. സ്ഥലവാസികളായ ഗോപി(65), രാജീവ്(55) എന്നിവര്‍ ചികില്‍സയിലാണ്. ഡിസ്‌പെന്‍സറിയിലെ സെക്യൂരിറ്റി ജോലി ചെയ്യുന്ന മുരുകാനന്ദന്‍ തിങ്കളാഴ്ച രാത്രി സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് എടുത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് കുടിച്ചിരുന്നു.
പ്രസാദിന്റെ മരണം ഹൃദയാഘാതമാണെന്നാണ് കരുതിയത്. മുരുകാനന്ദന് കാഴ്ചപോയതും മറ്റ് ചിലര്‍ക്ക് അവശതയുണ്ടായതും ചോദിച്ചറിഞ്ഞപ്പോഴാണ് സ്പിരിറ്റ് കഴിച്ചതായി മനസിലായത്. കാഴ്ച നഷ്ടപ്പെട്ട നിലയില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മുരുകാനന്ദന്‍ മരിച്ചത്.രാജീവ് ഗോപി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.