കര്‍ണാടകയില്‍ ബെംഗളൂരു റൂറല്‍ അടക്കം ആറ് ജില്ലകളില്‍ കൂടി അണ്‍ലോക്ക് ഇളവുകള്‍
ബെംഗളൂരു: കോവിഡ് പോസിറ്റിവിറ്റി നിരക്കുകള്‍ അഞ്ച് ശതമാനത്തില്‍ താഴെ എത്തിയ ആറ് ജില്ലകളില്‍ കൂടി കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ നല്‍കിയതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. ഉഡുപ്പി, ശിവമോഗ, ബെല്ലാരി, ചിത്രദുര്‍ഗ, ബെംഗളൂരു റൂറല്‍, വിജയപുര എന്നീ ജില്ലകളിലാണ് കൂടുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. പോസിറ്റിവിറ്റി നിരക്കില്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തിയ ബെംഗളൂരു അര്‍ബന്‍ അടക്കമുള്ള 16 ജില്ലകളില്‍ അണ്‍ലോക്ക് രണ്ടാം ഘട്ട ഇളവുകള്‍ നല്‍കിയിരുന്നു. ഈ ജില്ലകളില്‍ വൈകുന്നേരം അഞ്ച് മണിവരെ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും, 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിച്ച് ബസ് സര്‍വീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിനും അനുമതി നല്‍കിയിരുന്നു. ആറു ജില്ലകള്‍ കൂടി കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് അണ്‍ലോക്ക് രണ്ടാം ഘട്ട ഇളവുകള്‍ ലഭിച്ച ജില്ലകളുടെ എണ്ണം 22 ആയി. ജൂലൈ അഞ്ചാം തീയതിവരെയാണ് ഇളവുകള്‍ നല്‍കിയത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കി.
ദക്ഷിണ കന്നഡ, ചാമരാജനഗര്‍, ദാവണഗരെ, കുടക്, ധാര്‍വാഡ്, ഹാസന്‍, ചിക്കമഗളൂരു എന്നി ജില്ലകളിലാണ് അണ്‍ലോക് ഒന്നാം ഘട്ട ഇളവുള്‍ നല്‍കിയിരിക്കുന്നത്. അതേ സമയം രോഗ സ്ഥിരീകരണ നിരക്കില്‍ 10 ശതമാനത്തില്‍ കൂടുതലുള്ള മൈസൂരുവില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.