അണ്‍ലോക്ക് ഇളവുകള്‍; സംസ്ഥാനം സാധാരണ നിലയിലേക്ക്
ബെംഗളൂരു: മൈസൂരു ഒഴികെയുള്ള 23 ജില്ലകളില്‍ അണ്‍ലോക്ക് രണ്ടാം ഘട്ട ഇളവുകളും ഏഴ് ജില്ലകളില്‍ അണ്‍ലോക്ക് ഒന്നാം ഘട്ട ഇളവുകളും നല്‍കിയതോടെ സംസ്ഥാനം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഇളവുകളെ തുടര്‍ന്ന് തിങ്കളാഴ്ച ബസ് സര്‍വീസുകള്‍ ആരംഭിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ മിക്ക ഒട്ടുമിക്ക നഗരങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ബെംഗളൂരു നഗരത്തില്‍ ബിഎംടിസി ബസുകളും മെട്രോ സര്‍വീസുകളും തിങ്കളാഴ്ച്ച രാവിലെ മുതല്‍ സര്‍വീസാരംഭിച്ചു. ആദ്യ ദിനത്തില്‍ മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിച്ചത്. വായു വജ്ര ബസുകള്‍ ഉള്‍പ്പെടെ 3051 ഓളം ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തിയത്. രാവിലെ പതിനൊന്നുമണി വരെ മെട്രോയുടെ ഗ്രീന്‍, പര്‍പ്പിള്‍ റൂട്ടുകളിലായി 17988 പേര്‍ യാത്ര ചെയ്തു. വൈകിട്ട് ആറ് മണിയോടെ യാത്ര ചെയ്തവരുടെ എണ്ണം 24602 ലെത്തി. ടിക്കറ്റുകള്‍ ഒഴിവാക്കി സ്മാര്‍ട്ട് കാര്‍ഡുകള്‍ വഴിയാണ് യാത്രാ സൗകര്യം ഒരുക്കിയത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കര്‍ണാടക ആര്‍ ടി സി 1798 സര്‍വീസുകളാണ് തിങ്കളാഴ്ച്ച നടത്തിയത്. വരും ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി, ബിഎംടിസി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് അനുമതിയുള്ളത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മൈസൂരുവിലും ദക്ഷിണ കന്നഡ ജില്ലയിലും ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.