പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലി നല്‍കാന്‍ ശ്രമം; പൂജാരി അടക്കം 5 പേര്‍ പിടിയില്‍
ബെംഗളൂരു: ദുരാത്മാക്കളെ അകറ്റാനായി പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലി നല്‍കാന്‍ ശ്രമം. സംഭവത്തില്‍ പൂജാരി അടക്കം അഞ്ചുപേര്‍ പിടിയിലായി. ബെംഗളൂരു നെലമംഗലക്ക് സമീപം ഗാന്ധി ഗ്രാമയില്‍ ജൂണ്‍ 14നായിരുന്നു സംഭവം നടന്നത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൂജാരി അടക്കം അഞ്ചു പേരെ തടയുകയും പൊലീസിന് കൈമാറുകയുമായിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മാതാപിതാക്കള്‍ ജോലി ആവശ്യാര്‍ഥം മറ്റൊരിടത്തായതിനാല്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി അമ്മൂമ്മക്കൊപ്പമായിരുന്നു താമസം. സംഭവ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ അയല്‍വാസികളായ സാവിത്രമ്മ, സൗമ്യ എന്നിവര്‍ പെണ്‍കുട്ടിയെ സമീപത്തെ വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു ബലമായി ഒരു മാല ധരിപ്പിക്കുകയും തുടര്‍ന്ന് പൂജാ കര്‍മങ്ങള്‍ തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതോടെ അമ്മൂമ്മ തെരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ വയലില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുകയായിരുന്നു. അമ്മൂമ്മയും മറ്റു ബന്ധുക്കളും സ്ഥലത്ത് എത്തിയതോടെയാണ് പെണ്‍കുട്ടി അക്രമികളില്‍ നിന്നും രക്ഷപ്പെട്ടത്.
പ്രതികളുടെ ബന്ധുക്കൾ മാതപിതാക്കളോട് കേസിൽ നിന്നും പിൻമാറാനായി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.