മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ബെംഗളൂരു: മലയാളി വീട്ടമ്മ കര്‍ണാടകയിലെ ബെള്ളാരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കായകുളം സ്വദേശിനിയും കോഴിക്കോട് മലാപ്പറമ്പിലെ റിട്ട. ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ ആര്‍ പ്രഭാകരന്റെ ഭാര്യയുമായ ശ്രീകുമാരി (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ചിരുന്ന ഇവര്‍ കുറച്ചു ദിവസം മുമ്പ് രോഗത്തില്‍ നിന്നും മുക്തി നേടിയിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബെള്ളാരിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ മകന് ബെല്ലാരിയിലെ ഹൊസപേട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ഏപ്രില്‍ മാസം ഇവര്‍ ബെള്ളാരിയില്‍ എത്തിയത്. കര്‍ണാടകയില്‍ ലോക ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി ഹൊസപേട്ടിയിലായിരുന്നു താമസം. കായംകുളം തൊണ്ടിയത്ത് പരേതരായ ഗോമതിയമ്മയുടേയും മാധവന്‍ പിള്ളയുടേയും മകളാണ്. മകന്‍: ശ്രീജിത്ത്
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ബെള്ളാരിയുടെ സഹായത്തോടെ ബെള്ളാരിയില്‍ സംസ്‌കാരം നടത്തി. അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി പി. മാത്യൂ, ചെയര്‍മാന്‍ ഷിജു പി.വി, സെക്രടറി ബിജു സി.കെ, എക്സിക്യുട്ടീവ് അംഗങ്ങളായ രാമകൃഷ്ണന്‍, അജി നെല്ലിശ്ശേരി, ഭൂപേഷ് എന്നിവര്‍ ആശുപത്രിയില്‍ എത്തുകയും ആംബുലന്‍സ്, സംസ്കാര ചടങ്ങുകള്‍ എന്നിവയ്ക്ക് വേണ്ട സഹായങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.