മുപ്പത് ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി രണ്ട് ടെക്കികളടക്കം അഞ്ച് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍
ബെംഗളൂരു: 30 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി അഞ്ച് പേരെ ബെംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈം പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം പിടികൂടി. പിടിയിലായവരില്‍ രണ്ട് സോഫ്‌റ്റ് വയര്‍ എഞ്ചിനിയര്‍മാരും, ഒരു നിയമ വിദ്യാര്‍ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
300 എം.ഡി.എം.എ ഗുളികകള്‍, 150 എല്‍.എസ്.ഡി സ്ട്രിപ്പുകള്‍, 250 ഗ്രാം ഹാഷിഷ്, ഒരു കിലോ കഞ്ചാവ് എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബിറ്റ്‌കോയിന്‍ ഇടപാടിലൂടെ ഡാര്‍ക് നെറ്റ് വഴിയാണ് ഇവര്‍ മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചിരുന്നത്.
ഓര്‍ഡര്‍ ചെയ്ത മയക്കുമരുന്നുകള്‍ അന്താരാഷ്ട്രാ കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവിലേക്ക് അയച്ചാല്‍ പിടിക്കപ്പെടുമെന്ന് കരുതി ഹിമാചല്‍ പ്രദേശിലേക്ക് അയക്കാന്‍ ഏര്‍പ്പാടാക്കുകയും പിന്നീട് സംഘം അവിടെ എത്തി പാര്‍സലുകള്‍ കൈപറ്റുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹോം ഡെലിവറി ജീവനക്കാരെന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.