നൈലോൺ പട്ടച്ചരട് കഴുത്തിൽ കുടുങ്ങി 48കാരന് ഗുരുതര പരിക്ക്
ബെംഗളൂരു: പട്ടം പറത്താൻ ഉപയോഗിക്കുന്ന നൈലോൺ ചരട് കഴുത്തിൽ കുടുങ്ങി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 48കാരന് ഗുരുതര പരിക്ക്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ഒന്നരക്ക് ആഡുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബെംഗളൂരുവിൽ സംരംഭകനായ മല്ലികാർജുനക്കാണ് പരിക്കേറ്റത്.
ബാങ്കിലേക്ക് പോവുകയായിരുന്നു മല്ലികാർജുന. പെട്ടന്ന് കഴുത്തിൽ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ നൂല് കഴുത്തിൽ മുറുകി മുറിവുണ്ടായതായി മല്ലികാർജുന തിരിച്ചറിഞ്ഞു. വാഹനം പെട്ടന്ന് നിർത്താൻ സാധിക്കാത്തതിനാൽ ഇടത് കൈ കൊണ്ട് നൂല് കഴുത്തിൽ നിന്ന് വലിച്ചുമാറ്റാൻ ശ്രമിച്ചു. ഇതേ തുടർന്ന് ഇയാളുടെ രണ്ട് വിരലുകളിലും ആഴത്തിൽ മുറിവുണ്ടാക്കി. വാഹനം നിർത്തുമ്പോള്‍ മല്ലികാർജുനയുടെ കഴുത്തിൽ നിന്നും കൈകളിൽ നിന്നും രക്തമൊലിക്കുന്ന അവസ്ഥയായിരുന്നു. വഴിയാത്രക്കാർ തുടർന്ന് ഇദ്ദേഹത്തെ അടുത്തുള്ള സങ്കൽപ്പ് നഴ്സിങ് ഹോമിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്‍റെ കഴുത്തിനും ഓരോ വിരലുകൾക്കും അഞ്ച് സ്റ്റിച്ച് വീതം ഇട്ടിട്ടുണ്ട്. വാഹനം കുറഞ്ഞ സ്പീഡിലായിരുന്നതിനാൽ മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മല്ലികാർജുന പറയുന്നു. അതിനാൽ അധികം ആഴത്തിൽ അപകടകരമായ മുറിവുണ്ടാകുന്നതിന് മുമ്പേ ചരട് വലിച്ചുമാറ്റാനും സാധിച്ചു.
നൈലോൺ മഞ്ജ എന്നറിയപ്പെടുന്ന ഇത്തരം പട്ടച്ചരടുകളുടെ വിൽപന 2016ൽ നിരോധിച്ചിട്ടുള്ളതാണ്. ഇവയുടെ നിരോധന ഉത്തരവ് നടപ്പാക്കണമെന്ന് ബെംഗളൂരു സെൻട്രലിലെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായിരുന്ന അരുൺ പ്രസാദ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്തയച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.