1947-ലെ ഒരു രൂപ നാണയം ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിച്ച അധ്യാപികക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
ബെംഗളൂരു: അമൂല്യമായി സൂക്ഷിച്ച ഒരു രൂപനാണയം ഓണ്‍ലൈനില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച അധ്യാപിക തട്ടിപ്പിന് ഇരയായി. ബെംഗളൂരു സര്‍ജാപുര കൈകൊണ്ട്രഹള്ളി സ്വദേശിനിയായ 38 കാരിക്കാണ് ഒരു ലക്ഷത്തിലേറെ തുക നഷ്ടമായത്. പഴയ നാണയങ്ങള്‍ വില്‍ക്കാന്‍ അവസരമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് ഇവര്‍ ഇക്കഴിഞ്ഞ ജൂണ്‍ 15ന് ഒരു ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പരസ്യം ചെയ്തത്.
പത്തുലക്ഷം രൂപക്ക് തന്റെ കയ്യിലുള്ള ഒരു രൂപ നാണയം വില്‍പ്പനക്ക് എന്ന് കാണിച്ചാണ് യുവതി പരസ്യം ചെയ്തത്. തുടര്‍ന്ന് ഒരു കോടി രൂപക്ക് നാണയം വാങ്ങാന്‍ സന്നദ്ധനാണെന്ന് പറഞ്ഞ് ഒരാള്‍ ഇവരെ സമീപിച്ചു. പണം യുവതിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ഇയാള്‍ അധ്യാപികയുടെ പക്കലില്‍ നിന്ന് ബാങ്ക് രേഖകളും തിരിച്ചറിയല്‍ രേഖകളും വാങ്ങി. ഇടപാട് പൂര്‍ത്തിയാക്കാന്‍ ഇന്‍കം ടാക്‌സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി അധ്യാപികയോട് ഒരു ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പലതവണയായി ഇയാള്‍ക്ക് 1,00,600 രൂപ അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് ഇയാളില്‍ നിന്നും യാതൊരു വിവരവും ലഭിച്ചില്ല. താന്‍ കബളിക്കപ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയ ആളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളുടേയും മൊബൈല്‍ നമ്പരുകളുടേയും അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.