ഓര്‍മ്മച്ചിത്രം മായ്ക്കുമ്പോള്‍: എ. കെ. വത്സലന്റെ ചെറുകഥ സമാഹാരത്തെ കുറിച്ച് സി.പി.എ.സി. ചര്‍ച്ച നടത്തി
ബെംഗളൂരു: എ. കെ. വത്സലന്റെ ഓര്‍മ്മചിത്രം മായ്ക്കുമ്പോള്‍ എന്ന ചെറുകഥ സമാഹാരത്തിലെ പത്തു കഥകളും അര്‍ത്ഥസമ്പുഷ്ടവും ആശയ ഗാംഭീര്യവും രചനസൗകുമാര്യവും നിറഞ്ഞതാണെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആദ്ധ്യാപകനുമായ പ്രൊ.കടത്താനാട്ട് നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു. സി.പി.എ.സിയും ശാസ്ത്ര സാഹിത്യ വേദിയും സംയുക്തമായി ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച കഥ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ വായിക്കുന്നത് പുസ്തകങ്ങളെക്കാള്‍ ജീവിതങ്ങളാണെന്നും, കുറേക്കൂടെ മെച്ചപ്പെട്ട ജീവിതം തേടലാകുന്നു എഴുത്ത് എന്നും നേരും നീതിയും നന്മയും ആവിഷ്‌കരിക്കുക വഴി എഴുത്തുകാര്‍ ചെയ്യുന്നത് അതിജീവനത്തിനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുകയാണെന്നും അവതാരികയില്‍ എഴുതിയ പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ നിരീക്ഷണം വത്സന്റെ കഥകളെ സംബന്ധിച്ച് അര്‍ത്ഥവത്താണെന്നും ലളിതവും ഹൃദ്യവുമാണ് വത്സന്റെ ആഖ്യാനശൈലിയെന്നും നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു.
ചര്‍ച്ച എം എസ് ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കോടൂര്‍, നവീന്‍, ആ.വി. ആചാരി, ടി.എം. ശ്രീധരന്‍, പൊന്നമ്മ ദാസ്, ഗിരീഷ് കുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, ശാന്ത, വിജയലക്ഷ്മി ടീച്ചര്‍, അനുരൂപ്, റസാഖ്, രതില ടീച്ചര്‍, കെ ആര്‍ കിഷോര്‍, സുദേവ്, തങ്കച്ചന്‍ പന്തളം, കെ സി വിനോദ്, സജി, വത്സലന്‍ എന്നിവര്‍ സംസാരിച്ചു.
സി.പി.എ.സി പ്രസിഡന്റ് കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ വേദി പ്രസിഡന്റ് ഇന്ദിര സ്വാഗതവും പ്രതീഷ് നന്ദിയും പറഞ്ഞു. ഡെന്നിസ് പോള്‍ അവതാരകനായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.