Follow the News Bengaluru channel on WhatsApp

കോവിഡ് മരണങ്ങള്‍ കുറഞ്ഞു; ബെംഗളൂരുവില്‍ ഒരു ശ്മശാനം കൂടി അടച്ചു പൂട്ടി

ബെംഗളൂരു: നഗരത്തില്‍ കോവിഡ് മരണങ്ങള്‍ കുറഞ്ഞതോടെ ഒരു ശ്മശാനം കൂടി കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചു പൂട്ടി. കുറബറഹള്ളിയില്‍ കോര്‍പ്പറേഷന്‍ ആരംഭിച്ച താത്കാലിക ശ്മശാനമാണ് അടച്ചു പൂട്ടിയത്. രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ പ്രതിദിന മരണ നിരക്ക് 400 നടുത്ത് വരെ എത്തിയിരുന്നു. ഏപ്രില്‍ 25 നായിരുന്നു നാലേക്കര്‍ സ്ഥലത്ത് ഇവിടെ ശ്മശാനം ആരംഭിച്ചത്. ഇതുവരെ 1708 മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചിരുന്നു.
നഗരത്തില്‍ അടച്ചിടുന്ന മൂന്നാമത്തെ ശ്മശാനമാണിത്. നേരത്തെ ഗദ്ധനഹള്ളിയിലേയും ബിദരഗുപ്പയിലേയും ശ്മശാനങ്ങള്‍ കോര്‍പ്പറേഷന്‍ അടച്ചിരുന്നു.

കോവിഡ് മരണങ്ങളുടെ നിരക്ക് കുത്തനെ ഉയർന്നതിനാൽ നഗരത്തിലെ പല ശ്മശാനങ്ങളുടെ മുന്നിലും മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഊഴത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ആംബുലൻസുകളുടെ ദൃശ്യങ്ങൾ വാർത്തകളിൽ വന്നിരുന്നു. ഇതേ തുടർന്നാണ് കോർപ്പറേഷൻ അധികൃതർ നഗരത്തിൻ്റെ വിവിധ ഇടങ്ങളിലായി താത്കാലിക ശ്മശാനങ്ങൾ ഏർപ്പെടുത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.