കര്‍ണാടക എസ്.എസ്.എല്‍.സി പരീക്ഷകള്‍ ജൂലൈ 19, 22 തീയതികളില്‍
ബെംഗളൂരു: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ജൂലൈ 17, 19 എന്നി രണ്ട് ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ അറിയിച്ചു. പരീക്ഷയുടെ വിവരങ്ങളും മന്ത്രി പുറത്തുവിട്ടു. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷകളാണ് 19 ന് നടത്തുക. ഭാഷാ പരീക്ഷകള്‍ 22 ന് നടക്കും. രാവിലെ 10.30 മുതല്‍ 1.30 വരെയാണ് പരീക്ഷകള്‍ നടക്കുക. എല്ലാ വിഷയങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളായിരിക്കും (MCQ) ഉണ്ടാവുക. ശരിയായ ഉത്തരങ്ങള്‍ പരീക്ഷാ സമയത്ത് ലഭിക്കുന്ന ഒ എം ആര്‍ ഷീറ്റില്‍ മാര്‍ക്ക് ചെയ്യണം. മന്ത്രി പറഞ്ഞു. ജൂണ്‍ 30 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ അതാത് സ്‌കൂളുകളില്‍ നിന്നും ലഭിക്കും. 8,76,581 വിദ്യാര്‍ഥികളാണ് ഇത്തവണ സംസ്ഥാനത്ത് പരീക്ഷയെഴുതുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ പരീക്ഷക്കായി 73,066 മുറികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഓരോ കേന്ദ്രങ്ങളിലും ചുരുങ്ങിയത് മൂന്ന് മുറികളെങ്കിലും ഏര്‍പ്പെടുത്തും. കോവിഡ് ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് അതാത് താലൂക്ക് ആസ്ഥാനങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.