ബെംഗളൂരുവില്‍ 40000 കോവിഡ് രോഗികളെ കാണാനില്ല; കണ്ടെത്താന്‍ ഒരുങ്ങി കോര്‍പ്പറേഷന്‍ അധികൃതര്‍
ബെംഗളൂരു: ബെംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ച 40000 ഓളം രോഗികളെ കാണതായി. ബെംഗളൂരുവില്‍ രോഗ വ്യാപനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് വന്നെങ്കിലും ബിബിഎംപി അധികൃതരെ ആകെ ആശയകുഴപ്പത്തിലാക്കുകയാണ് കാണാമറയത്ത് നില്‍ക്കുന്ന ഈ 40000 പേര്‍. കോവിഡ് സ്ഥിരീകരിച്ച ഇവര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ടോ അതോ രോഗമുക്തരായോ എന്ന വിവരങ്ങള്‍ ലഭ്യമല്ലാത്തതാണ് അധികൃതരെ കുഴക്കുന്നത്. രോഗവിവരം സ്ഥിരീകരിച്ച ശേഷം രോഗികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് രോഗികളുമായി ബന്ധപ്പെടുന്നതിന് അധികൃതര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. ബെംഗളൂരുവില്‍ കോവിഡ് രണ്ടാം ഘട്ടം തീവ്രമായ സമയത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 4000 ത്തോളം രോഗികള്‍ നല്‍കിയ വിവരങ്ങള്‍ ഇതുപോലെ ബിബിഎംപി അധികൃതരെ വലച്ചിരുന്നു
രോഗം സ്ഥിരീകരിക്കുന്ന സമയത്ത് തെറ്റായവിവരങ്ങള്‍ നല്‍കിയതു മൂലമാണ് ഇവരെ കണ്ടെത്താന്‍ സാധിക്കാത്തത് എന്ന് ബിബിഎംപി ആരോഗ്യ വിഭാഗം സ്‌പെഷ്യല്‍ കമീഷണര്‍ ഡി. രണ്‍ദീപ് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ 40000 പേരും ബെംഗളൂരുവിലെ ആക്ടീവ് കേസുകളിലെ പട്ടികയിലാണ് ഉള്ളത്. ഇവര്‍ക്ക് ഒരു പക്ഷെ രോഗം ഭേദമായിരിക്കാം. എന്നാല്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് ഇവര്‍ രോഗമുക്തരാണെന്ന് ബോധ്യമായാല്‍ മാത്രമേ ഇവരെ പട്ടികയില്‍ നിന്നും നീക്കാന്‍ സാധിക്കു. നിലവില്‍ ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ ആക്ടീവ് കേസുകള്‍ 64000 നടുത്താണ്. ഇവരുടെ വിവരങ്ങള്‍ ലഭിച്ചാല്‍ അത് 25000 ത്തില്‍ താഴെ എത്തും. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ രോഗികളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കു. കാണാതായ രോഗികളുടെ പട്ടിക ഹെല്‍പ്പ് ഡെസ്‌കിലേക്ക് അയച്ചതായും പുതുതായി രോഗം സ്ഥിരീകരിക്കുന്നവര്‍ നല്‍കുന്ന വിലാസം പരിശോധിച്ച് ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കാണാതായ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ ബിബിഎംപി നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെ സഹായവും ബിബിഎംപി അധികൃതര്‍ തേടിയിട്ടുണ്ട്. കാണാതായ രോഗികളില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും ഇവരില്‍ ചിലര്‍ കോവിഡ് മുക്തരായ ശേഷം നാട്ടിലേക്ക് മടങ്ങിയിരിക്കാമെന്നുമാണ് അധികൃതര്‍ കരുതുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.