250 ടണ്‍ മാമ്പഴങ്ങളുമായി കിസാന്‍ റെയില്‍ പുറപ്പെട്ടു
ബെംഗളൂരു : ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ‘കിസാന്‍ റെയില്‍’ തീവണ്ടി യെലഹങ്ക റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഫ്‌ലാഗ് ഓഫ് ചെയ്തു. ചിന്താമണിയില്‍ നിന്നുള്ള തീവണ്ടിയാണ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. കാര്‍ഷിവിളകള്‍ അതിവേഗത്തിലും ചെലവുകുറച്ചും വിപണികളിലെത്തിക്കുന്നതിന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കിസാന്‍ റെയില്‍ സര്‍വീസ്. 40 മണിക്കൂറിനുള്ളിലാണ് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിച്ചേരുന്നത്.
ഈ മാസം 20 മുതല്‍ കോലാര്‍, ചിക്കബെല്ലാപുര ജില്ലകളില്‍നിന്ന് 1250 ടണ്‍ മാമ്പഴമാണ് അഞ്ച് കിസാന്‍ റെയില്‍ തീവണ്ടികളിലായി ഡല്‍ഹിയിലേക്കു കൊണ്ടുപോയത്. ഒരു കിലോ മാമ്പഴം ഡല്‍ഹിയിലെത്തിക്കാന്‍ സാധാരണ എട്ടുരൂപ വരെ ചെലവുവരുമ്പോള്‍ കിസാന്‍ റെയില്‍ തീവണ്ടിയില്‍ നാലു രൂപയേ ആകൂ എന്നതാണ് കര്‍ഷകര്‍ക്കുള്ള പ്രയോജനം. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം തീവണ്ടിമാര്‍ഗം രാജ്യത്തെ പ്രമുഖ വിപണികളിലെത്തിക്കുകയാണ് കിസാന്‍ റെയില്‍’ ട്രെയിനുകളുടെ ലക്ഷ്യം.
ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, റവന്യൂ മന്ത്രി ആര്‍. അശോക, സഹകരണ മന്ത്രി എസ്.ടി. സോമശേഖര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി ആര്‍. ശങ്കര്‍, എസ്.ആര്‍. വിശ്വനാഥ് എം.എല്‍.എ., ബെംഗളൂരു ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അശോക് കുമാര്‍ വര്‍മ, കൃഷിവകുപ്പ് സെക്രട്ടറി രാജേന്ദ്ര കട്ടാരിയ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.