ബെംഗളൂരു അക്രമം: മുഖ്യസൂത്രധാരൻ അറസ്റ്റിൽ
ബെംഗളൂരു : ഫേസ് ബുക്കില്‍ വന്ന പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 11 ന് രാത്രി ബെംഗളൂരു കെ.ജി.ഹള്ളി-ഡി.ജെ.ഹള്ളി ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളുടെ മുഖ്യസൂത്രധാരനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്തു. ഒളിവിലായിരുന്ന ബെംഗളൂരു ഗോവിന്ദ്പുര്‍ സ്വദേശിയും എസ്.ഡി.പി.ഐ. നാഗവാര വാർഡ് പ്രസിഡണ്ടുമായ സയ്യിദ് അബ്ബാസിനെ (38) ആണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 11-ന് രാത്രിയുണ്ടായ അക്രമസംഭവങ്ങളിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
വാഹനങ്ങള്‍ കത്തിക്കുകയും കെ.ജി. ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തതില്‍ സയ്യിദ് അബ്ബാസും എസ്.ഡി.പി.ഐ. നാഗവാര വാര്‍ഡ് കമ്മിറ്റിയിലെ മറ്റു ഭാരവാഹികളും ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തല്‍. ബെംഗളൂരുവിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ സയ്യിദ് അബ്ബാസിനെ ആറുദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു.
പോലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് കെ.ജി. ഹള്ളി സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ രണ്ടെണ്ണം 2020 സെപ്തംബറില്‍ എന്‍.ഐ.എ. ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് 138 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ 115 പ്രതികള്‍ക്ക് യഥാസമയം കുറ്റപത്രം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ മാസത്തില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പുലികേശിനഗര്‍ എം.എല്‍.എ. അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ ബന്ധു ഫെയ്സ്ബുക്കില്‍ വിവാദ പോസ്റ്റിട്ടതാണ് അക്രമത്തിന് വഴി വെച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.