ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഏജന്റ് വ്യവസായിയുടെ മൂന്നരക്കോടി രൂപ തട്ടിയെടുത്തു
ബെംഗളൂരു : ക്രിപ്റ്റോകറന്‍സി നിക്ഷേപ തട്ടിപ്പില്‍ ബെംഗളൂരുവിലെ വ്യവസായിക്ക് 3.5 കോടി നഷ്ടമായി. ജെ.പി. നഗര്‍ സ്വദേശിയായ ഗൗതമിനാണ് തുക നഷ്ടമായത്. ക്രിപ്റ്റോകറന്‍സി ഏജന്റെന്ന് പരിചയപ്പെടുത്തിയ കുര്‍നാല്‍ അനൂര്‍ ചന്ദ്രാനയെന്ന വ്യക്തിയാണ് പണം തട്ടിയെടുത്തതെന്ന് ഗൗതം പറഞ്ഞു. പണം കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ ക്രിപ്റ്റോ കറന്‍സി വിവരങ്ങള്‍ കൈമാറിയില്ല. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാള്‍ മുങ്ങുകയായിരുന്നെന്നും ഗൗതം പറഞ്ഞു.
നാലു മാസംമുമ്പാണ് ക്രിപ്റ്റോകറന്‍സിയില്‍ പണം നിക്ഷേപിക്കാന്‍ ഗൗതം തീരുമാനിക്കുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ഗൗതമിന് അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇതിനെ കുറിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ഇദ്ദേഹം സമീപവാസിയായ സുഹൃത്തിനെ സമീപിച്ചു. സുഹൃത്താണ് കുര്‍നാലിനെ പരിചയപ്പെടുത്തിയത്. ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനംചെയ്ത കുര്‍നാല്‍ നിക്ഷേപിക്കാനെന്നപേരില്‍ 15-20 തവണകളിലായി മൂന്നരക്കോടിരൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ വാങ്ങുകയായിരുന്നു. പിന്നീട് ക്രിപ്റ്റോകറന്‍സിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇയാള്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയും നഗരം വിടുകയും ചെയ്തു.
ഗൗതം സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.