കോവിഡ് പ്രതിരോധ വാക്സിൻ: എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ
ബെംഗളൂരു : രാജ്യത്തെ എല്ലാവരിലേക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിക്കുമെന്നും വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഒരോ സംസ്ഥാനത്തെയും ജനസംഖ്യ അടിസ്ഥാനമാക്കിയായിരിക്കും വാക്‌സിന്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഒഡിഷയില്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 16 ജില്ലകളിലെ ക്യാമ്പുകള്‍ നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കര്‍ണാടകത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു.
യെലഹങ്കയിലെ കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ കാമ്പസില്‍ ബോയിങ് ഇന്ത്യയും സെല്‍കോ ഫൗണ്ടേഷനും ചേര്‍ന്ന് സജ്ജമാക്കിയ 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളോടെയുള്ള കോവിഡ് കെയര്‍ കേന്ദ്രം നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. ജയനഗറിലെ കെ.സി. ജനറല്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍, ബെംഗളൂരു സൗത്ത് എം.പി. തേജസ്വി എന്നിവരും പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.