കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനുള്ളില്‍ വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം
ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പായി 18 വയസിന് മുകളിലുള്ള എല്ലാ കോളേജ് വിദ്യാര്‍ഥികള്‍ക്കും ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി ഡോ. സി. എന്‍. അശ്വത് നാരായണ്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ ലഭിച്ചെന്ന് ഉറപ്പ് വരുത്തണം മന്ത്രി പറഞ്ഞു.
അതേ സമയം കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫികറ്റ് നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. എന്നാല്‍ വിദ്യാര്‍ഥികളേയും, ജീവനക്കാരേയും വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും അവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ സ്വമേധയാ ക്യാമ്പുകളില്‍ എത്താമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.