കോവാക്‌സീന് 77.8 % ഫലപ്രാപ്തിയുണ്ടെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കോവാക്‌സീന് 77.8 % ഫലപ്രാപ്തിയുണ്ടെന്ന് ഭാരത് ബയോടെക്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 93.4 % ഫലപ്രാപ്തിയും ഡെല്‍റ്റാ വകഭേദത്തിനെതിരെ 65.2% സംരക്ഷണവും കോവാക്‌സീന്‍ നല്‍കുന്നുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചു.
മൂന്നാംഘട്ട ട്രയല്‍സിന്റെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വാക്‌സീനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന ആവശ്യമുയര്‍ന്നിരുന്നു. 25,798 പേരാണ് ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കാളികളായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളിയും ഭാരത് ബയോടെക്കും ചേര്‍ന്നാണ് വാക്‌സീന്‍ വികസിപ്പിച്ചത്. 2-8 ഡിഗ്രി സെഷ്യല്‍സില്‍ മരുന്ന് സൂക്ഷിക്കണം.
അതേ സമയം ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ എടുക്കാമെന്ന വിദഗ്ധ സമിതി നിര്‍ദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് എത്തിയോ ഗര്‍ഭിണികള്‍ക്ക് ഇനി വാക്‌സീനെടുക്കാം. ഗര്‍ഭകാലത്തെ ആദ്യ 3 മാസം വാക്‌സീന്‍ എടുക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര മാര്‍ഗരേഖയില്‍ ഇതില്ല. ഗര്‍ഭിണിയായിരിക്കുന്നതും കോവിഡ് ബാധയുടെ തീവ്രതയും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നാണ് പൊതുവിലയിരുത്തല്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.