കർണാടകയിൽ തിങ്കളാഴ്ച മുതല്‍ കൂടുതൽ ലോക് ഡൗൺ ഇളവുകൾ; മാളുകൾ തുറക്കും, ബസ് / മെട്രൊ എന്നിവ 100 ശതമാനം സീറ്റുകളിൽ യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്താം
ബെംഗളൂരു: കർണാടകയിൽ ജൂലൈ 5 മുതൽ കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. വാരാന്ത്യകർഫ്യൂ ഒഴിവാക്കി. അതേ സമയം രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയുള്ള രാത്രി കർഫ്യൂ തുടരുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പറഞ്ഞു. ജൂലൈ 19 വരെ രണ്ടാഴ്ചത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
താഴെ പറയുന്ന ഇളവുകളാണ് പ്രഖ്യാപിച്ചത്
ബസ് / മെട്രൊ എന്നിവ 100 ശതമാനം സീറ്റുകളിൽ യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്താം
സ്വകാര്യ – സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം
കടകൾ, മാളുകൾ, ക്ഷേത്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, എന്നിവയും തുറന്ന് പ്രവർത്തിക്കാം.
വിവാഹ ചടങ്ങുകളിൽ 100 പേരെ വരെ പങ്കെടുപ്പിക്കാം.
സംസ്ക്കാര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം
അതേ സമയം തിയറ്ററുകൾ, പബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. ഇളവുകൾ നൽകിയ സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടണമെന്നും സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
മാർഗനിർദേശങ്ങള്‍ വായിക്കാം :
#KarnatakaUnlock| More relaxations for next 15 days from July 5
-Religious places to be open only for darshan, no sevas
-Sports complexes, stadia allowed for practice.
-Upto 100 ppl allowed to attend marriages/family functions pic.twitter.com/0IXFytLMwl— Ralph Alex Arakal (@ralpharakal) July 3, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.