സര്‍ജാപുര മലയാളി സമാജത്തിന്റെ ഭവന പദ്ധതി; ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തി
ബെംഗളൂരു: സര്‍ജാപുര മലയാളി സമാജത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ധനര്‍ക്കുള്ള ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ നിര്‍മാണം ചെറിയനാട് പഞ്ചായത്തിലെ മാംപ്ര മാനവീയം കോളനിയില്‍ പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ ദാനം കേരള ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ശനിയാഴ്ച നിര്‍വഹിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള പഠന സഹായത്തിലേക്കുള്ള മൊബൈല്‍ ഫോണ്‍ വിതരണവും നടന്നു.
സര്‍ജാപുര മലയാളി സമാജം സെക്രട്ടറി. രാജീവ് കുമാര്‍, വൈസ് പ്രസിഡന്റ് ജിജോ പാറക്കല്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കുമാര്‍, രാജേഷ് രാജേന്ദ്രനാഥന്‍, ശ്രീജിത്ത് ഗോപിനാഥന്‍, മാത്യു ചെറിയാന്‍ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശന്‍, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം സലിം, വാര്‍ഡ് അംഗം വത്സമ്മ സോമന്‍, ഷീദ് മുഹമ്മദ്, കരുണ പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായുള്ള സര്‍ജാപുര മലയാളി സമാജം. 2018 ലെ പ്രളയകാലത്ത് 40 ടണ്‍ ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കള്‍ ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും, കോവിഡ് കാലത് 35 ഓളം ടെലിവിഷന്‍ സെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് പഠന സഹായം, മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് ചെയ്തുവരുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.