ബെംഗളൂരുവില്‍ 20കാരി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗളൂരു: 20കാരിയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ബാര്‍ ജീവനക്കാരനായ അജിത്ത് (25) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് അറസ്റ്റിന് ആസ്പദമായ സംഭവം. അജിത്തും സാനിയയും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബിടിഎം ലേഔട്ട് സ്റ്റേജ് രണ്ടില്‍ താമസിച്ചു വരുകയായിരുന്നു ഇരുവരും. ജൂണ്‍ 28ന് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വഴക്കുണ്ടായി.
ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉള്ളതായി അജിത്ത് സംശയിച്ചിരുന്നു. വഴക്കിനിടെ സാനിയയുടെ കഴുത്തിനും കാലിലും പുറത്തും പ്ലൈവുഡ് ഉപയോഗിച്ച് അജിത്ത് അടിച്ചു പരിക്കേല്‍പ്പിച്ചു. ഒരു ദിവസത്തിന് ശേഷമാണ് അജിത് സാനിയയെ ആശുപത്രിയിലാക്കിയത്. അപസ്മാരം വന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റതെന്നാണ് അജിത്ത് ആശുപത്രിയില്‍ പറഞ്ഞത്.
എന്നാല്‍ സാനിയ മരിച്ചതോടെ ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യ അപസ്മാരം മൂലം മരിച്ചതാണെന്ന് ഇയാള്‍ ബന്ധുക്കളോടും കള്ളം പറഞ്ഞിരുന്നു. മാരകമായ പരിക്കാണ് സാനിയയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അജിത്ത് കുറ്റം സമ്മതിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.