കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസി ബസുകള്‍ ജൂലൈ 12 മുതല്‍ സര്‍വീസ് തുടങ്ങും
ബെംഗളൂരു: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക ആര്‍ടിസി അറിയിച്ചു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബ്ബന്ധമായും കരുതണം. കേരളത്തില്‍ നിന്നും ദിവസേന കര്‍ണാടകയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍, കച്ചവട ആവശ്യത്തിന് വരുന്നവര്‍, മറ്റുള്ളവര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
മാസ്‌ക് ധരിക്കല്‍ അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. ഓണ്‍ലൈന്‍ ബുക്കിംഗ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വീസ് പുറപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു.
ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ 22 മുതല്‍ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും ജൂണ്‍ 25 മുതല്‍ മഹാരാഷ്ട്രയിലേക്കും കര്‍ണാടക ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.