ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സയിലായിരുന്ന 11കാരന്‍ എം.ഐ.എസ്-സി ബാധിച്ച് മരിച്ചു
ബെംഗളൂരു: കോവിഡിന് ശേഷം ബ്ലാക് ഫംഗസും (മ്യൂക്കോര്‍മൈക്കോസിസ്) തുടര്‍ന്ന് എം.ഐ.എസ്-സി രോഗവും (മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം) ബാധിച്ച് ചികിത്സയിലായിരുന്ന 11 കാരന്‍ മരിച്ചു. ചിത്രദുര്‍ഗ ചല്ലക്കരയില്‍ നിന്നുള്ള രോഗിയായ 11 കാരന്‍ കഴിഞ്ഞ മെയ് 27 മുതല്‍ ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ലേഡി കഴ്‌സണ്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ആദ്യം തുമകൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു.
കോവിഡിന് പുറമെ ഉയർന്ന പ്രമേഹവും ഉണ്ടായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടർന്ന് കുട്ടിയുടെ വലത്തേ കണ്ണിൻ്റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ബൗറിംങ് ആൻ്റ് കഴ്സൺ ആശുപത്രിയിലെ പീഡിയാട്രിക് പ്രൊഫസർ ഡോ. സി.എൻ. റെഡ്ഡി പറഞ്ഞു.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മരണപ്പെട്ട 11 കാരൻ. ബ്ലാക്ക് ഫംഗസിനൊപ്പം എം.ഐ.എസ്-സി സ്ഥിരീകരിക്കുകയും മരിക്കുകയും ചെയ്ത ആദ്യ കേസ് കൂടിയാണിത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.