സിക്ക വൈറസ് പ്രതിരോധ നടപടികളുമായി കര്‍ണാടക
ബെംഗളൂരു: കേരളത്തില്‍ സിക്ക വൈറസ് സ്ഥീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുമായി കര്‍ണാടക. സംസ്ഥാനത്ത് രോഗം പടരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
മഴക്കാലമായതിനാല്‍ സിക്ക വൈറസ് രോഗവാഹകരായ എഡീസ് കൊതുകിന്റെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ ഉറവിട നശീകരണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ത്രിലോക് ചന്ദ്ര പറഞ്ഞു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഗ്രാമീണ, നഗര പ്രദേശങ്ങളിലും ഉറവിട നശീകരണം ശക്തമാക്കും. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, സന്ധി വേദന തുടങ്ങിയവയാണ് സിക്കയുടെ ലക്ഷണങ്ങള്‍. കേരളത്തില്‍ പോയി വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. സംശയം തോന്നുന്ന കേസുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയി (എന്‍ഐവി) ലേക്ക് അയയ്ക്കാനും ഉത്തരവിട്ടു.
ഗര്‍ഭിണികള്‍ക്കുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ് സമയത്ത് തന്നെ മൈക്രോസെഫാലി പരിശോധനയും നടത്തണം. ഗര്‍ഭിണികളുടെ സെറ സാമ്പിള്‍ പരിശോധനയ്ക്കായി എന്‍ഐവിയിലേക്ക് അയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ സിക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അതിര്‍ത്തി ജില്ലകളായ ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.