ഒട്ടകപ്പുറത്ത് സഞ്ചരിച്ച് അധ്യാപകര്‍ കുട്ടികളുടെ വീടുകളിലെത്തി പഠനം
ജയ്പൂര്‍: കോവിഡിനെ തുടര്‍ന്നു വിദ്യാലയങ്ങള്‍ അടിച്ചിട്ടതോടെ രാജ്യമെങ്ങും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണിപ്പോള്‍ കുട്ടികളുടെ പഠനം. കുന്നും മലകളും കയറി മൊബൈല്‍ റേഞ്ച് തേടിപ്പോകുന്ന വാര്‍ത്തകള്‍ ഇതിനിടയില്‍ നമ്മള്‍ ഏറെ കണ്ടു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ശ്രദ്ധനേടിയ ഒരു വാര്‍ത്ത രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നു പുറത്തു വന്നു. അധ്യാപകര്‍ ഒട്ടകപ്പുറത്ത് സഞ്ചരിച്ച് കുട്ടികളുടെ വീടുകളിലെത്തി ക്ലാസെടുക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലടക്കം തരംഗമായത്. ഇവിടങ്ങള്‍ മൊബൈല്‍ റേഞ്ച് കുറവായത് കൊണ്ടും വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തത് കൊണ്ടുമാണ് അധ്യാപകര്‍ ഈ വേറിട്ട വഴി സ്വീകരിച്ചത്. സിഗ്‌നല്‍ കുറവായതിനാല്‍ ഈപ്രദേശത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നടത്താന്‍ കഴിഞ്ഞില്ല. കൂടാതെ 75 ലക്ഷം വരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗത്തിനും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും പഠനത്തിന് പ്രതിസന്ധിയായി. ഇതേ തുടര്‍ന്നാണ് നിശ്ചിത ദിവസങ്ങളില്‍ മാറി മാറി അധ്യാപകര്‍ ഒട്ടകപ്പുറത്ത് കയറി വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് പോകുന്നത്.
മരുഭൂമിയാണ് ബാര്‍മറിന്റെ പലഭാഗങ്ങളും. ഒട്ടകപ്പുറത്ത് മാത്രമേ അധ്യാപകര്‍ക്ക് ഇവിടെ എത്തിച്ചേരാനാകൂ. ഒന്ന് മുതല്‍ എട്ട് വരെ ആഴ്ചയില്‍ ഒരു ക്ലാസും ഒന്‍പത് മുതല്‍ 12 വരെ ആഴ്ചയില്‍ രണ്ടു ക്ലാസുമാണ് ഇപ്പോള്‍ നല്‍കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.