പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലിയതില്‍ ഡി.കെ ശിവകുമാറിനെതിരെ പ്രതിഷേധം
ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകനെ പരസ്യമായി മുഖത്തടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. മാണ്ഡ്യയില്‍ അസുഖ ബാധിതനായ കോണ്‍ഗ്രസ് നേതാവിനെ കണ്ടു മടങ്ങവെയാണ് സംഭവം. തോളില്‍ കൈവെക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ ദേഷ്യത്തോടെ തലക്ക് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാപിച്ചതോടെ ഡി.കെ ശിവകുമാറിനെ തിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
ഡി. കെ ശിവകുമാര്‍ റൗഡിയാണെന്ന് പറഞ്ഞ് ബി ജെ പി നേതാക്കളും രംഗത്തെത്തി. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ പരസ്യമായി അടിച്ചത് നീതീകരിക്കാനാവാത്ത തെറ്റാണെന്ന് ബിജെ.പി നേതാക്കള്‍ പറഞ്ഞു.
സംഭവം പകര്‍ത്തിയ ക്യാമറാമാനോട് ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ പറയുന്നതും 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോവിലുണ്ട്. അതേ സമയം പാര്‍ട്ടി പ്രവര്‍ത്തകന്‍ സാമൂഹിക അകലം പാലിക്കാത്തതിനാലാണ് ഇത്തരത്തില്‍ പ്രതികരിച്ചെതെന്ന് ശിവകുമാര്‍ പറഞ്ഞു.
Karnataka Congress president @DKShivakumar slaps a party worker who had his arms around him. “You should be responsible,” Shivakumar is heard saying, before asking cameramen there to delete the footage. @DeccanHerald pic.twitter.com/6Dk1Y53XaY
— Bharath Joshi (@bharathjoshi) July 10, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.