മനുഷ്യകടത്ത്: ബെംഗളൂരുവിൽ ആറ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 45 കേസുകൾ
ബെംഗളൂരു: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പോലീസ് രജിസ്റ്റര്‍ ചെയ്തത് 45 കേസുകള്‍. ഇതില്‍ 40 എണ്ണം വ്യഭിചാരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. സെക്‌സ് റാക്കറ്റ് സംഘങ്ങളുടെ പിടിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി 111 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. 134 പേരെ ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിലെയും ഇന്ത്യയിലെയും പൗരന്മാര്‍ ഉള്‍പ്പെടുന്ന വലിയൊരു ശൃംഖല മനുഷ്യക്കടത്തിന് പിന്നിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആളുകളെ കടത്തിയ കേസില്‍ 12 പേരെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. നിര്‍ധരായ പെണ്‍കുട്ടികളെ ജോലി വാഗ്ദാനം നല്‍കിയാണ് കുരുക്കുന്നത്. അന്താരാഷ്ട്ര മനുഷ്യക്കടത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് രാമമൂര്‍ത്തി നഗര്‍ കേസ്. ക്രൂര പീഡനത്തില്‍ നിന്നും അന്ന് രക്ഷപ്പെട്ട യുവതി തന്റെ പതിനാറാമത്തെ വയസില്‍ ബംഗ്ലാദേശില്‍ നിന്നും ദുബായിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും മനുഷ്യകടത്തിലൂടെ എത്തിയതാണ്. ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നും നൂറുകണക്കിന് യുവതികളെ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 93 മനുഷ്യക്കടത്ത് കേസുകളാണ് ബെംഗളൂരു സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി വകുപ്പുകള്‍ക്ക് പുറമെ നിരവധി പുതിയ പ്രത്യേക നിയമങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ വ്യഭിചാരവൃത്തി നിരോധന നിയമപ്രകാരം (ഐടിപിഎ) 77 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 245 യുവതികളെ ഇത്തരം സെക്സ് റാക്കറ്റുകളില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 44 യുവതികളടക്കം 172 പേരെയാണ് വിവിധ കേസുകളിലായി കഴിഞ്ഞ വര്‍ഷം ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.