ബെംഗളൂരുവിൽ നിന്ന് ആദ്യമായി കണ്ടെയ്നർ ട്രെയിൻ വഴി യുഎസ്, യുകെ, മിഡിൽ ഈസ്റ്റിലേക്ക് ചരക്കയച്ചു
ബെംഗളരൂ: കണ്ടെയ്നർ ട്രെയിൻ വഴി ബെംഗളൂരുവിൽ നിന്ന് ആദ്യമായി യു എസ്, യുകെ, മിഡിൽ ഈസ്റ്റിലേക്ക് ചരക്കയച്ചു. വൈറ്റ്ഫീൽഡിലെ കണ്ടെയ്നർ ഡിപ്പോയിൽ നിന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിങ് ലൈൻ വഴി ചരക്കുമായി മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ടിലേക്ക് ട്രെയിൻ പുറപ്പെട്ടത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വസ്തുക്കൾ, യന്ത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് കയറ്റുമതി ചെയ്തത്. വർധിച്ചു വരുന്ന ഡീസൽ വിലയും പരിസ്ഥിതി സൗഹാർദവുമാണ് ഇത്തരം ചരക്കുനീക്കങ്ങൾ സജീവമാകാന്‍ കാരണം. റെയിൽ വഴിയുള്ള ചരക്കു നീക്കം ഏറെ ലാഭകരമായതിനാൽ കയറ്റുമതിക്കാർക്ക് ഏറെ താൽപര്യമാണ്. റോഡ് നിരക്ക് കണ്ടെയ്നറിന് 75000രൂപ വരും. ട്രെയിൻ നിരക്ക് 52,000 രൂപ മാത്രമാണെന്ന് ട്രെയിൻ ഓടിക്കുന്ന കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ജനറൽ മാനേജർ ഡോ. അനുപ് ദയാനന്ദ് സാധു പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.