Follow the News Bengaluru channel on WhatsApp

ടോക്കിയോ ഒളിംപിക്സിൽ സ്വർണ മെഡൽ നേടുന്ന കർണാടക താരങ്ങൾക്ക് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ടോക്കിയോ ഒളിംപിക്സിൽ സ്വർണ മെഡൽ നേടുന്ന കർണാടക താരങ്ങൾക്ക് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി യെദിയൂരപ്പയാണ് സ്വർണമെഡൽ നേടുന്ന താരങ്ങൾക്ക് 5 കോടി നൽകുമെന്ന് അറിയിച്ചത്.

വെള്ളിമെഡലിന് ജേതാവിന് 3 കോടി രൂപയും വെങ്കലമെഡൽ ജേതാവിന് 2 കോടിയും നൽകും. ഒളിംപ്ക്സ് യോഗ്യത നേടിയ 3 താരങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുമോദന ചടങ്ങിൽ യെദിയൂരപ്പ വിതരണം ചെയ്തു.

ശ്രീഹരി നടരാജ് (നീന്തല്‍), അതിഥി അശോക് (ഗോള്‍ഫ്), ഫൗവാദ്മിര്‍സ (കുതിരയോട്ടം ) എന്നിവരാണ് സംസ്ഥാനത്ത് നിന്ന് ഇത്തവണ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. അതിഥി 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിച്ചിട്ടുണ്ട്. ശ്രീഹരി സൗത്ത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലും ഫൗവാദ് മിര്‍സ 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.